Blog Search

Wednesday, January 9, 2013

ചെറിയ ലോകങ്ങളുടെ കാവല്‍ക്കാരന്‍ ...

1
ഒരു കടുക് മണിയുടെ നിശബ്ദത
അതിന്റെ പുറകെ ഞാന്‍ സഞ്ചരിച്ചു

ചെറിയ ലോകങ്ങളില്‍ നിഴലുകള്‍ ഉണ്ടാവുമോ
ആ കടുക് മണിയോട് ചോദിച്ചു

ഒരു നെടുനീളന്‍ തെരുവിനെ കാണിച്ചു
അതിന്റെ കുറുകെ ഒരു പെരുമ്പാമ്പ്‌
അതും നിശബ്ദം

വലിയ ലോകവും വലിയ മരങ്ങളും
അതിലും വലിയ നിഴലുകളും
ചെറിയ കുങ്കുമ പൊട്ടു പോലുള്ള മനുഷ്യരും ഉള്ള നിമിഷങ്ങള്‍

2
സ്വപ്നങ്ങളുടെ നെരിപ്പോടുകള്‍
അത് ഒരു ബാധ്യത ആയിരുന്നു
ഇനിയും ഉപമകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല

3
ഒരു നേര്‍ വര വരച്ചാല്‍ അതില്‍ നൂറു നൂറു വളവുകള്‍
അതിലേറെ പ്രശ്നം വൃത്തങ്ങള്‍
ബിന്ദുക്കള്‍ അദൃശ്യവും മാന്ത്രികവും ആയിരിക്കുന്നു

കണ്ണുകളുടെ പ്രശ്നം അവരൊന്നും കാണുനില്ല എന്നതാണ്
എപ്പോഴും കണ്ണുകള്‍ ചിതിച്ചു കൊണ്ടേയിരിക്കുന്നു
അതുകൊണ്ട് തന്നെയാണ് ഗര്‍ത്തങ്ങളില്‍ അപായം പതിയിരിക്കുന്നത്‌

പലപ്പോഴും കത്തി പടരുന്ന വനാന്തരങ്ങളില്‍
സത്യങ്ങള്‍ ചരങ്ങളായി തീരുന്നില്ല
ഉരഗങ്ങള്‍ക്കൊപ്പം അവരും സഞ്ചരിക്കുന്നു

Thursday, December 27, 2012

ഒരു പാതിരാ വണ്ടിയിലെ യാത്രക്കാര്‍

കാപ്പികടയില്‍ ഒരു പുഞ്ചിരി മാത്രം ബാക്കി
ഇരുളിന്‍റെ പൊരുളില്‍ എന്തിനു ഞാന്‍ ചിരിചെന്നറിയില്ല
അന്നും ഇന്നും

വിയര്‍പ്പും വിയര്‍പ്പും മാത്രമറിയുന്ന ഒരു ഗന്ധം
ഞാന്‍ ഒരു സീല്‍ക്കാരം ഇല്ലാത്ത നാഗമായി ആ ശകടത്തില്‍
ചുരുണ്ട് കൂടി, ഇപ്പോഴും സീല്‍ക്കാരങ്ങള്‍ ഇല്ലാത്ത രാത്രികള്‍
 അന്ന്യമായി തോന്നാം

പകലുകളില്‍ നമ്മള്‍ ചിന്തികുന്നില്ല
എന്ന് ഞാന്‍ ഈ രാത്രിയിലെ നീറുന്ന നിശബ്ദതയില്‍ ചിന്തിക്കുന്നു

എന്തുകൊണ്ട് ഞാന്‍ എന്റെ പകലുകളെ മൂകമാക്കുന്നു
എന്ന് പരിതപിക്കെണ്ടിയിരിക്കുന്നു
പക്ഷെ വേണ്ട
പകലുകളില്‍ ഞാന്‍ നാണയങ്ങള്‍ കൊയ്യുന്നു
നിശബ്ദതകളെ വിതക്കുന്നു

ഉറങ്ങി വീഴുമ്പോഴും, സഹായത്രികരോട് സ്നേഹപൂര്‍വ്വം
എന്‍റെ സ്ഥലങ്ങള്‍ ഞാന്‍ അറിയുന്നു
പരിമിതിയുടെ ആഴങ്ങള്‍ ആസ്വദിക്കുന്നു

ഞാന്‍ ആ സഞ്ചരിക്കുന്ന രാത്രിയുടെ വിരുന്നുകാരന്‍ മാത്രം
അവിടുത്തെ ഗ്രഹങ്ങളും ധൂമങ്ങളും ധൂളികളും ധൂമകേതുക്കളും നക്ഷത്രങ്ങളും
അവരെ ഞാന്‍ തിരിച്ചറിയുന്നില്ല

രാത്രികള്‍, അവര്‍ നമ്മുടെ കാലത്തിലെ അവസാനത്തെ സത്യങ്ങളാണോ?
പണത്തിന്റെ തണലോ, സുഖത്തിന്റെ സുഷുപ്തികളോ, വഴികലോടുള്ള ഭയങ്ങളോ
ഒരു പക്ഷെ ഇതെല്ലമോ നമ്മളെ ഉറക്കുന്നു
നീണ്ടു  കിടക്കുന്ന സത്യങ്ങളോ നിവര്‍ന്നു കിടക്കുന്ന വഴികളോ
അനാഥമായ നിഴലുകളോ ഇവരെല്ലമോ

ഇവരെല്ലമായിരുന്നു എന്റെ പാതിരാ വണ്ടിയിലെ സഹയാത്രികര്‍
എന്റെ കമ്പിളി പുതച്ച പകലുകളിലും നഷ്ടമായ നെടുവീര്പുകളിലും
ഇനി ഞാന്‍ അവരെ തിരയില്ല

ഇനിയും സഞ്ചരിക്കാം പാതിരവണ്ടിയിലും
ഒന്നും പ്രതീക്ഷിക്കാത്ത പുഞ്ചിരിക്ക്കുന്ന യാമാങ്ങളിലും
നിഴലുകള്‍ മാത്രം വെളിച്ചങ്ങള്‍

Thursday, November 15, 2012

മിന്നാമിനുങ്ങിന്റെ ദേശങ്ങള്‍ :

വെളിച്ചമില്ലാത്ത ദേശത്തില്‍ ഈയാംപാറ്റകളും
മധുരമറിയാത്ത നാടുകളില്‍ തേനീച്ചകളും കൊല്ലപെടുന്നില്ല
വെളിച്ചം വെളിച്ചത്തെയോ മിന്നാമിനുങ്ങിനെയോ പോലും കാണുനില്ല

അഥവാ, കാഴ്ചകള്‍ അര്‍ഥം തേടുന്നത് ബിംബങ്ങളിലാണ് 
ഇന്നലത്തെ സ്വപ്നത്തിലെ തൂണുകള്‍ പോലുള്ള മനുഷ്യര്‍ 
ഇന്നത്തെ മൃതമായ വിശ്വാസങ്ങളായിരിക്കാം 

കുഴിയിലെ ചതുപ്പിലെ ജീവിതങ്ങള്‍ക്ക് തമസും ഗര്‍ത്തങ്ങളും ഇല്ലേ ഇല്ല
അവരുടെ ശ്വാസം നമ്മുടെ നെടുവീര്‍പ്പിനെക്കാള്‍ ഈര്പ്പമുള്ളതാണ്

ഓര്‍മകളിലെ ഒരു മുഖം, സ്വപ്നങ്ങളില്‍ സ്നേഹത്താല്‍ പെറ്റുപെരുകുന്നു 
അങ്ങനെ ഒരു പുഞ്ചിരി ഒരായിരം മുഖങ്ങളാവുന്നു 

ഒരു പ്രിയപ്പെട്ട വളര്‍ത്തു മൃഗം, പല കാലങ്ങളില്‍ ജനിക്കുന്നു 
നാളെയുടെ ചൂടില്‍ ഞാന്‍ ഞെരുങ്ങുമ്പോള്‍, ഇന്നലകളിലെ ആകാശങ്ങള്‍ 

അവരുടെ മേഘങ്ങള്‍, മഞ്ഞു വീഴ്ചകള്‍, അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ 
ഇടവേളയില്‍ ഞാനും കണ്ണാടികളിലെ വിപരീതങ്ങളും മാത്രം 

- ഗോകുല്‍ 

നുട്ര്യിനോ കച്ചവടവും കൂക്കുവിളികളുടെ രാഷ്ട്ര്യിയവും :

നുട്ര്യിനോകള്‍ക്ക് പിണ്ട്മില്ല; ശാസ്ത്ര ലോകതിനത് ഉറപ്പാണ്‌
നുട്ര്യിനോകള്‍ക്ക് രാഷ്ട്രിയവുമില്ല; അത് ചിലരെങ്കിലും രഹസ്യമായി പറയട്ടെ

ആരാണീ നുട്ര്യിനോ? പ്രപഞ്ചത്തിന്റെ തുടക്കം മുതലുള്ള ഒരു പരമാണു
അവധൂതരില്‍ അവധൂതനായ ഒരു ബ്രഹമാണ്ട യാത്രികന്‍

എങ്കിലും ഭൂമിയില്‍, ശവം പോലും പേക്കിനാവ് കാണുന്ന ഈ ഗ്രഹത്തില്‍
നുട്ര്യിനോയും ഒരാഗോള കച്ചവടത്തിനായി കച്ചകെട്ടിയിരിക്കുന്നു

വേണം പരീക്ഷണ ശാലകള്‍; പക്ഷെ നമ്മളെന്തു കാണണം എന്ന് നമ്മള്‍ തീരുമാനിക്കട്ടെ
അതമേരിക്കയല്ല; യൂറോപ്പുമല്ല; അവരുടെ പണത്തിന്റെ പിന്‍വാതിലില്‍
സുവിശേഷമോതുന്ന ഒരു ഫണ്ടിംഗ് ബുദ്ധി കേന്ദ്രവുമല്ല


ഒരു വന്‍ കച്ചവടം നടക്കുമ്പോള്‍ കൂക് വിളികള്‍ ചന്തക്കും മുതലാളിക്കും ഹരമായിരിക്കാം
പക്ഷെ വില്‍ക്കപെടുന്നവന്‍ ഒരിക്കലും അവിടെ ആസ്വാദകനോ കാഴ്ച്ചക്കരാണോ അല്ല,
വെറും ചരക്കു മാത്രം, ഏതു പട്ടില്‍ പോതിഞ്ഞാലും

പ്രധിരോധങ്ങള്‍ ചിലപ്പോള്‍ കൂക്ക് വിളികളാവം; ചരടുകള്‍ എവിടെ തുടങ്ങുന്നെനു കാണുക

മുതലാളിത്തം ആയുധം മാത്രമല്ല; പ്രതിരോധവും
തിരോധാനവും വാര്‍ത്തെടുക്കുന്നു; നിങ്ങളുടെ മനസ്സില്‍; ഇന്ദ്രിയങ്ങളില്‍

കാണണം; കേള്‍ക്കണം പിന്തുടരണം; നുട്ര്യിനോയെയും മറ്റെല്ലാ പ്രപഞ്ച യാത്രികരെയും
പക്ഷെ അതിനായി കുഴിക്കുന്ന കുഴികളും, കിഴികളും നമ്മുടെ നേര്‍ക്ക്‌ നേര്‍ കാഴ്ചകളെ മൂടാതിരിക്കട്ടെ

-ഗോകുല്‍


Wednesday, November 14, 2012

ബെന്ഗലുരുവിനു ഒരു അടിക്കുറിപ്പ് :

ഇവിടം സ്വര്‍ഗമാണെന്നോ  നരകമാണെന്നോ ഞാന്‍ കരുതുന്നില്ല
ഇവിടുത്തെ കോച്ചുന്ന നവംബറില്‍ കാര്‍ബണ്‍ പുകച്ചുരുളുണ്ട്
ഇവിടെ കാമം ഹോമിക്കുന്ന കല്തുണ്ടുകലുണ്ട്
ഇവിടെ കലഹിക്കുന്ന കല്‍ക്കരി കൊലങ്ങളുണ്ട്

സമയം തീര്‍ക്കുന്ന വാര്‍പ്പുകളില്‍ ഞങ്ങള്‍ സ്ഥൂലവും സൂക്ഷമവും
അതോ ഇത് രണ്ടും തേടുന്ന കാല്‍പനിക സ്ഥലികളും

സംഗീതം ഞങ്ങള്‍ക്ക് ആഹാരവും വായുവും ആകാം
പക്ഷെ ഞങ്ങള്‍ പാടുന്നില്ല, കരയിന്നില്ല, കൂവുകയും കാറുകയും ചെയ്യുന്നു

ഞങ്ങളില്‍ ചിലരെങ്കിലും ധൂമകേതുക്കളില്‍ വിശ്വസിക്കുന്നുട്
മറ്റുചിലര്‍ ധൂമാങ്ങളായി തീരുന്നു, രാവും, പകലും, ഇത് രണ്ടും അല്ലാത്തപ്പോഴും

- ഗോകുല്‍ 


Tuesday, November 13, 2012

Lessons from two Cities

Never did I realize
How to love a city
How to embrace its craftsmen
When I commuted in Bengaluru highways

Despite earning its dollars
Devoid of knowing its inroads
I was alien to its turmoil’s
Tongue tied to its plights and fights

Deep inside my heart
A hollow craving for its escapades
Lead me but through its past
And tilt my head for the shades
In malls and Wifi cellars

Walking past many men
And their many women
And their many more whispers
And beyond their stillness
I became averse to love and affection

I have rights to believe
What lies beneath the lights
Was darkness and its hungry limbs
Yet the rights were wrong enough

I was mistaken
My eyes were cloudy by nights
Clumsy by sights, and sleepy meals

The fragrance of those evening flowers
They were the sweats of those toilers
The silence of those markets
They summed up the days of my comrades

Relapsing to its outskirts
I could mould a mindset
Daring to ink beyond the normal

When I spoke of silence
I heard cries around
When I was muted by wilderness
I listened to the other-side of songs

Long away from my breadwinning ways
I am in a town of toilers
Belgaum in North Karnataka
Land of fresh air and fragrant tea
Covered auto rickshaws but bold and open faces
Sweetness from Sambar to Salads s

Now I know, all cities are made of beliefs
Where people are bridged by themselves
Else they are made of questions
When people are walled by themselvess

But still I am wondering
What makes them confident other than their hands!
Still thinking over and over
I am connected to souls of many cities
And wanting for more of them

#Gokul

Sunday, November 11, 2012

20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു രാത്രി

ഇന്ന് നല്ല വെയിലായിരുന്നു, കരുതിയത്‌ പോലെ
കറുത്ത സൂര്യന്‍റെ ചുവന്ന നെറ്റിയിലെ വെളുത്ത വെയില്‍
അതില്‍ മഞ്ഞ തൊലിയുള്ള ഞങ്ങള്‍ നീലിച്ചു പോയി
അടുക്കും തോറും കാലം അകന്നു കൊണ്ടേയിരുന്നു
ചക്രവാളങ്ങളിലെ അഗ്നി പുഷ്പങ്ങള്‍ പോലെ
അകലും തോറും അവളെന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു
കടല്‍ തീരത്തിലെ തുറുങ്കിലിട്ട തിരമാലകള്‍ പോലെ














ഇപ്പോള്‍ രാത്രിയിലെ ഏതോ ഒരു യാമം
അകലം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല
ജനാലയിലൂടെ ഞാനൊരു ഇടവഴി കാണുന്നുണ്ട്
ഒട്ടേറെ പ്രതിമകളുള്ള, മുഴുത്ത കല്ലുകളുള്ള ഒരിടവഴി
ചായകോപ്പുകള്‍ നിരനിരയായി എന്റെ നാല് ചുറ്റും

അന്ന് ഞാന്‍ കരുതാത്ത നിഴലുകള്‍
കനല്‍ വാരിയിട്ട കടലാസ് കഷ്ണങ്ങള്‍
ഇവിടെ ഈയാംപാറ്റകള്‍, നൃത്തച്ചുവടുകളോടെ
രാത്രിയിലെ നെടുവീര്‍പ്പുകള്‍ പകലില്‍ വെറും പാഴ്ചിന്തുകള്‍
ശാന്തതയും ശൂന്യതയും തമ്മിലെ അകലങ്ങള്‍ അളക്കാവുന്നതാണ്

തിരിച്ചുപോകണമെന്നോ തിരുത്തണം എന്നോ ഞാന്‍  കരുതുന്നില്ല
ചെറിയ വാവലുകള്‍ക്ക്‌ പ്രിയം ഉയര്‍ന്ന്ന ചില്ലകളായിരുന്നു
വേരുകളില്‍ ഉറുമ്പ് തീനിയും ചിതലും വെന്തുണങ്ങിയ ചിരാതുകളും 

ഇത്രയും പിന്നിട്ട രാത്രിക്ക് വേണം വിരാടരൂപങ്ങള്‍
ചെംച്ചുണ്ടില്‍ ചായം ചാലിച്ച് നീ നില്‍ക്കുമ്പോള്‍
നടക്കാം ഞാന്‍ പറഞ്ഞൊഴിഞ്ഞ നാള്‍വഴികള്‍
കാലത്തിന്‍ നെറുകെ , സമയത്തിന് കുറുകെ ...

Tuesday, October 30, 2012

Farewell lines to a misty song

All of us know of a pure mist
How many of us know when it is due?
How many of us know when it is dew?
I knows not of any pure measures

Now I need to bid farewell
It is due for long and long for due
Speak less, says the heart
See less, say the heart
At least I have cherries at my desk
Though they are swollen and sober

I remember I gazed at them
And that they can smile only through the eyes
The only naked love of the light
All I wanted was light and light and light alone

In the midst of a winter mist
When I was like mere wood spread and dearth of caves
All I wanted was light and light and light alone

A gaze from darkness, a glee of hope, a glittering smile
All I wanted was light and light and light alone

It was not a garden grass, neither a golden snake
just a gaze from darkness, a glee of hope and a glittering smile

Words or Wicked Worms?
What is in between my lines?
Are they wicked or withering walls
Undo my gazes, I can speak myself
Undo my ashes, I can sprinkle on my chest
Unwind my past, I can work on my time

All I want is this: Let there be smiling eyes again!

@Gokul

Friday, October 5, 2012

Tears, have they any reason?


Again this day
I am back to a wrinkled shore

Not sure why again
I crave for those flowers
Not to ordain my feasts
Not to celebrate my weathers
But to remember an awakened sleep
Only for u to come again
And spread those petals
When this chest will freeze its burns

May the time play a puzzle
And knock, knock at my doors again
Knowing the wedges of past
Or make me sooth your marble lips
When mud and mind wed each other
I am sure eyes are born to haunt
My lazy leaves of stealthy roots

Why did u see my hands?
I thought it was a deserted water
But now I know it breathe my fears
And rippled past my primal desires

Now I salute all those waves
And unborn shadows for their silence
And unseen mirrors for their stillness
And march into my circus tents
Let's meet at least when walls will weep