കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.
Blog Search
Saturday, January 27, 2024
ചെറു കഥ : അഗ്നിപുഷ്പങ്ങളുടെ ദ്വീപ്
Sunday, January 7, 2024
ചെറു കഥ : ഉള്ളടക്കം
ആ വിദ്യാലയം നിറയെ മരങ്ങളായിരുന്നു. ഇലകളുടെ നിറഭേദങ്ങൾ ആ മുറ്റത്തിന് ഒത്തിരി ഭംഗി നൽകി. അവിടെ അവർ എല്ലാ ഇടവേളകളിലും ഒത്തുകൂടി. അവിടുത്തെ കൊച്ചു ആൽ മരത്തിന്റെ പുറത്തേക്കു തള്ളി നിൽക്കുന്ന വേരായിരുന്നു അവരുടെ സങ്കേതം. അവൻ അവരോടു അവൻ കണ്ട സിനിമകളുടെ കഥകൾ പറഞ്ഞു. പായുന്ന വണ്ടികളും, പുകയുന്ന പാതകളും അനേകം നായകന്മാരും ഉള്ള കഥകൾ. പ്രതി നായകന്മാരില്ലാത്ത കഥകൾ. ആ കഥകൾ അവനു ആവേശമായിരുന്നു. അവൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ കഥ പറച്ചിൽ പാതയോരങ്ങളിലേക്കും വഴിയിലെ അമ്പല മുറ്റത്തേക്കും നീണ്ടു. അവന്റെ വീടെത്തും വരെ. അവന്റെ കഥയിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ആയി അവന്റെ കൂട്ടുകാർ വന്നു. അവർക്കറിയാമായിരുന്നു അവൻ പറയുന്ന കഥകളുള്ള സിനിമകൾ ഇല്ലെന്നു. എങ്കിലും അവർ അത് പറഞ്ഞില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥകളിലെ കള്ളം അവർ ഉൾക്കൊണ്ടു. അവൻ വാചാലം ആയപ്പോൾ അവർ നിശബ്ദരായി. അവരുടെ നിശബദതയുടെ നെടുവീർപ്പുകൾ അവന്റെ കഥകളിൽ നിഴലിച്ചു. അവന്റെ വീട്ടിൽ പുതിയ കഥകൾ ജനിച്ചു കൊണ്ടേയിരുന്നു. വേരുകളില്ലാത്ത ഓർമകളും നേരുകളിലാത്ത കഥകളുമായി അവൻ കൂട്ടുകാർക്കായി കാത്തു നിന്നു. വിജനമായ വേരുകളും വീഥികളും അവന്റെ മൂകതക്ക് പുതിയ അർഥങ്ങൾ നൽകി.
Friday, December 29, 2023
ചെറു കഥ : നിദ്രാ നിബിഡം
ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക് ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക് തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി. ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ. ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു.
Friday, September 5, 2014
Poem: Zen's Paradox
That looked at the glaciers
Umpteen levels deep
Zero, Zero by Zero, Zero raised to Zero
Questions surfaced above the volcanic erections
Language of the lost
In the lucky facades and gambling chariots
Neutrino by Neutrino, they neutralized every pinch of salt
Before they were salted and halted in the ionosphere
Curves and cubes, hyper cubes and hyper markets
Zen’s continued to gaze, at the pandemonium of choices
Chance, choice, will, illness, plea, randomness, chaos
You name it and graph it and store it in archives, if not dens
You love bearing fruits of fissures in the veins of my earth
And zen fell asleep wondering the warmth of the worms
In the deepest of the shallow slow time dilation of his heart to eye reveleations
Tuesday, March 11, 2014
Poem: Chipmakers
Wednesday, February 26, 2014
Poem: Gradients of light
Saturday, February 22, 2014
Poem: A Canine self
A beast like feverish he is
Feasting on the dust of us
A brown self with a red heart
Skin open and bleeding
Hair spinning over his pain
Misery like his eternal bones
Hissing streets where he belongs
Have a vein of blood and lust
Wishing for a better life
For his canine self and others
He walked across his shadow and others too
Seldom he barks
Rarely he eats
Never he sleeps
Comes in my dreams and strange meetings
Still I wonder if he is a benign or a brute self
When I walk past his withering shades
Sunday, February 2, 2014
Poem: Morning spells of a Worker bee
Uphill, upon a solitaire game
Loving the heat of his sweat
The distance whispers of his honey queen
The nearness of the morning howls
The mistakes and lazy gaze at the paining finger
The smiling mirror in his fuming eyes
The smiling lips in his coupled mirrors
The worker bee is dividing his blood
One for his sweat and other for the sweet love
Saturday, February 1, 2014
Poem: Three lessons of an ancient dissident
Lesson two: Stalkers and dissidence While you stalk other dissidents, you follow your primal fears While you gaze at fears, their dissidence becomes pale evenings Lesson three: Past primes of dissidence While you are living in dissident memoirs, you find pain around While you sleep with dissident whispers, you carve a wound around While you decide to leave the dissidence for others, you become one
Tuesday, January 21, 2014
Poem: My black rosary with red cross and daily bread
A wave of poverty in your surroundings
Which one will spoil your hunger?
What will kill your taste buds?
Nothing for sure can eat you
Unless you have eaten something else
A pinch of salt in your sweat
It refuses to give up its taste
A pale edge of your empty plate
It refuses to smile at your disposal
A moment when mind forgets to remember
A moment when mind remembers to forget
Matters of convenience and coincidence
All this happens in our daily life
We keep a bread for the day
Shrinks by the evening, rots by the fifth day
Filth by a weeks time, frozen in your next working day
Weeks after, you meet them all in your wounds
Your despair, your inertia, your pathos and vanity
All is known to submit to the season of red black winters
Same applies to my black rosary with red cross in my chest
Friday, January 17, 2014
Poem: People live in the Streets
After the office hours
Before the morning walks
When they are desperate for home
Eyes closed, Lids wiped off
Ears shut down, mouth dry and dim
Are we afraid of noise
Noise is just that we don’t understand
Do we fear what we don’t understand?


