Showing posts with label Voyage. Show all posts
Showing posts with label Voyage. Show all posts

Sunday, March 24, 2024

Poem : A Bridge to Buddha

Synonyms of life

Semblances of life

They lived through his name

They lived through his fame

He was nothing but a voyage

Void and visceral

Vestige and vibrant

He was a ray through riddles

Light was unfolding upon

He was a tide through turbulence

Ocean was spreading its waves

He carried the burdens of a myth

Unto his last days and lost ways

When he mirrored the mankind

Beyond the name, there is a substrate

Beyond the fame, there is a facade

Beneath the self, he echoes an ensemble

Lost in swarms and swamps

Friday, December 29, 2023

ചെറു കഥ : അനന്തരം സമാന്തരം

 

അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു.  അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു.  എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ.  മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ. 

Thursday, December 28, 2023

ചെറു കഥ : ചന്ദ്ര ബിംബം

x

ഇത് ചന്ദ്രനെന്ന ആകാശ ബിംബത്തിന്റെ കഥയാണ്. ഭൂമിയും സൂര്യനും സാക്ഷിയായ ഒരു മായ ജാലത്തിന്റെ കഥ.  ചന്ദ്രൻ ബിംബങ്ങളുടെ ഒരു മായാജാലം ആണ്. സ്വയം സൃഷ്ടിച്ച നിഴലുകളുടെ മിഥ്യയിൽ മഥിക്കുന്ന ഒരു ഗോളം. അഗ്നിയും ആഴിയും ഇല്ലാത്ത ഒരു ശൂന്യ കാലത്തിന്റെ മൂകസാക്ഷി. ഒരു വിചിത്രമായ രാത്രിയിൽ ചന്ദ്രന്റെ നൂറായിരം ബിംബങ്ങളിൽ ഒന്ന് ഭൂമിയിൽ എത്തിച്ചേരുന്നു. ഒരു രാത്രിയിൽആയിരങ്ങളിൽ ഒരു ചന്ദ്ര ബിംബം ഭൂമിയിൽ കാവൽ നിന്നു. ആ രാത്രിയിൽ ഒരു കുടുംബം കടൽ തീരത്തു പോയി. അവർക്കു ആ യാത്ര വെറും നേരം പോക്കായിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ ഒരു ഉന്മാദിയായ അതിഥിയും . ആഅതിഥിയുടെ മനസ് തകർന്നടിഞ്ഞ ഒരു ചതുരംഗ കളം പോലെ  അതി സങ്കീർണം ആയിരുന്നു. കടലിന്റെ കാലുഷ്യവും കരയുടെ വിജനതയും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒന്നും അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു അവസ്ഥ. ചന്ദ്ര ബിംബവും ഇതേ അവസ്ഥയിലായിരുന്നു.  ഭൂമിയുടെ ഓരോ സ്പന്ദനവും ആ ബിംബത്തിനു അന്യമായി തോന്നി.  ചന്ദ്ര ബിംബം വെറുതെ സ്പന്ദിച്ചു കൊണ്ടേയിരുന്നു. ഒരു ഉന്മാദിയായ ഘടികാരം പോലെ. ശൂന്യതയിൽ നിന്നും അപരതകളിലേക്കുള്ള ഒരു അപരാഹ്നത്തിന്റെ പ്രയാണം. കാറ്റും കോളും അനസ്യൂതമായ ഒരു പ്രയാണം.  അവർ തമ്മിലെ ബന്ധം നാഴികയും നിഴലും പോലെ ആയിരുന്നു. അവർ തമ്മിൽ അളന്നു കൊണ്ടേയിരുന്നു. പരസ്പരം കാവൽ നിക്കുന്നത് പോലെ. ആ രാത്രി മുഴുവനും അവരുടെ തരംഗങ്ങൾ ആ തീരത്തിനെ ഭ്രമിപ്പിച്ചികൊണ്ടേയിരുന്നു. ആ കുടുംബവും സാഗരവും പുതിയ ഒരു ഭാഷക്ക് സാക്ഷിയായി.