Showing posts with label Loneliness. Show all posts
Showing posts with label Loneliness. Show all posts

Monday, August 5, 2024

ചെറു കഥ : മുഖമുദ്രകൾ

ഉണരുമ്പോൾ ആദ്യമായി കാണുന്ന മുഖം അത് എപ്പോഴും പ്രധാനമാണ്. അത് നായക്കും മനുഷ്യനും ഒരു പോലെ തന്നെ. ഒരു തെരുവ് നായയുടെ  രൗദ്രമായ  മുഖമാണ് ഇപ്പോൾ കാണുന്നത്. മുന്നിൽ ഒരു  മനുഷ്യൻ. അവിടെ സംശയത്തിന്റെ  നിഴലുകളില്ല. അവിടെ അയാളുടെ മനസിന്റെ പല താളങ്ങൾ തുടിച്ചു തുടങ്ങി.  അയാളെ തുറിച്ചു നോക്കുന്ന കുറെ നിമിഷങ്ങൾ. അയാളുടെ ശ്വാസം അളക്കുന്ന കുറെ  വിനാഴികകൾ. അവന്റെ ഉറക്കം അലോസരപ്പെടുത്തിയ അയാളുടെ യാത്ര  ദുഷ്കരമായിരുന്നു. അവർ കൂടെ ഉള്ള മനുഷ്യരെയും മൃഗങ്ങളെയും ശ്രദ്ധിച്ചില്ല. മുഖാമുഖം നിൽക്കുന്ന രണ്ടു  ഉന്മാദികൾ. അവരുടെ ഇടയിൽ ഊഷ്മാവ് ഉയർന്നു  താണുകൊണ്ടേയിരുന്നു. സമയത്തിന്റെ വിമുഖതയിൽ ആ മുഖങ്ങൾ പരസ്പരം മറന്നു. ഒരാളുടെ നിദ്ര മറ്റൊരാളുടെ മുദ്രയാകാം. അതുപോലെ ഒരാളുടെ മുദ്ര മറ്റൊരാളുടെ  നിദ്രയാകാം. ഇവിടെ ഇരുവരും അർഥങ്ങൾ അറിയാതെ അനർത്ഥങ്ങളിൽ അകന്നുപോയി. 

Sunday, March 24, 2024

Poem : A Bridge to Buddha

Synonyms of life

Semblances of life

They lived through his name

They lived through his fame

He was nothing but a voyage

Void and visceral

Vestige and vibrant

He was a ray through riddles

Light was unfolding upon

He was a tide through turbulence

Ocean was spreading its waves

He carried the burdens of a myth

Unto his last days and lost ways

When he mirrored the mankind

Beyond the name, there is a substrate

Beyond the fame, there is a facade

Beneath the self, he echoes an ensemble

Lost in swarms and swamps

Saturday, January 27, 2024

ചെറു കഥ : അഗ്നിപുഷ്പങ്ങളുടെ ദ്വീപ്

കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ  താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക. 



Saturday, December 30, 2023

ചെറു കഥ : പമ്പരവും ഘടികാരവും

അതൊരു ഞായറാഴ്ചയാണ്. അവൻ ആ ദേവാലയത്തിൽ എത്തിയിട്ട് അധികം നീരമായില്ല. അവൻ മുത്തശ്ശിയുടെ കൂടെ അവിടെ ചെന്നതാണ്. മുത്തശ്ശി അവിടുത്തെ ആൾകൂട്ടത്തിൽ അഭയം പ്രാപിച്ചു. അവൻ അവിടെ ഉള്ള ആൾകൂട്ടത്തിൽ തികച്ചും ഏകനായി. അന്നവിടെ കൂടിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. അവിടെ വാത്സല്യമുള്ള ഒരു മുഖവും ഒരു പുഞ്ചിരിയും അവൻ കണ്ടില്ല. എല്ലാവരും പുകയുന്ന കുതിരിക്കത്തിന്റെ ഗന്ധത്തിൽ, ഭക്തി ഗാനത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു ചേർന്നതായി അവനു തോന്നി. ഏതോ ഭാഷയിൽ ആരാധന. വളരെ പുരാതനമായ ആചാരങ്ങൾ. അതിലും പുരാതനമായ രൂപങ്ങൾ.  യന്ത്രങ്ങൾ പോലുളള മനുഷ്യരും മന്ത്രങ്ങൾ പോലുള്ള മാത്രകളും അവനു ഒരിക്കലും മറക്കാത്ത ഓർമയായി. പക്ഷെ അവൻ ചെവി വട്ടം പിടിച്ചു, കണ്ണുകൾ കൂർത്തു ചേർത്തു, ചുണ്ടുകൾ വലിച്ചു മുറുക്കി. അവൻ അവരിലൊരാളായി. ഒരു പമ്പരവും ഘടികാരവും ഒന്ന് ചേരും പോലെ അവനൊരു ബഹുമുഖനായി. മന്ത്രങ്ങൾ അവന്റെ മനസ്സിൽ കൂടു കൂട്ടി. യന്ത്രങ്ങൾ അവന്റെ തലച്ചോറിൽ താളം വെച്ചു. അവൻ അവിടുത്തെ ആരാധന തീർന്നത് അറിഞ്ഞില്ല. അവൻ പുകയുന്ന കുന്തിരിക്കവും ആടുന്ന തലപ്പാവുകളും ഇല്ലാത്ത ഒരു ലോകത്തിലായിരുന്നു. ആ ലോകം അവനു അന്യമായിരുന്നില്ല. അവൻ അവന്റെ വീടും കൂടും ഇല്ലാത്ത കാലത്തേക്കുള്ള ഒരു ചുവടു വെയ്പായിരുന്നു.