Blog Search
Sunday, March 24, 2024
Poem : A Bridge to Buddha
Semblances of life
They lived through his name
They lived through his fame
He was nothing but a voyage
Void and visceral
Vestige and vibrant
He was a ray through riddles
Light was unfolding upon
He was a tide through turbulence
Ocean was spreading its waves
He carried the burdens of a myth
Unto his last days and lost ways
When he mirrored the mankind
Beyond the name, there is a substrate
Beyond the fame, there is a facade
Beneath the self, he echoes an ensemble
Lost in swarms and swamps
Saturday, January 27, 2024
ചെറു കഥ : അഗ്നിപുഷ്പങ്ങളുടെ ദ്വീപ്
കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.
Sunday, January 7, 2024
ചെറു കഥ : ഉള്ളടക്കം
ആ വിദ്യാലയം നിറയെ മരങ്ങളായിരുന്നു. ഇലകളുടെ നിറഭേദങ്ങൾ ആ മുറ്റത്തിന് ഒത്തിരി ഭംഗി നൽകി. അവിടെ അവർ എല്ലാ ഇടവേളകളിലും ഒത്തുകൂടി. അവിടുത്തെ കൊച്ചു ആൽ മരത്തിന്റെ പുറത്തേക്കു തള്ളി നിൽക്കുന്ന വേരായിരുന്നു അവരുടെ സങ്കേതം. അവൻ അവരോടു അവൻ കണ്ട സിനിമകളുടെ കഥകൾ പറഞ്ഞു. പായുന്ന വണ്ടികളും, പുകയുന്ന പാതകളും അനേകം നായകന്മാരും ഉള്ള കഥകൾ. പ്രതി നായകന്മാരില്ലാത്ത കഥകൾ. ആ കഥകൾ അവനു ആവേശമായിരുന്നു. അവൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ കഥ പറച്ചിൽ പാതയോരങ്ങളിലേക്കും വഴിയിലെ അമ്പല മുറ്റത്തേക്കും നീണ്ടു. അവന്റെ വീടെത്തും വരെ. അവന്റെ കഥയിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ആയി അവന്റെ കൂട്ടുകാർ വന്നു. അവർക്കറിയാമായിരുന്നു അവൻ പറയുന്ന കഥകളുള്ള സിനിമകൾ ഇല്ലെന്നു. എങ്കിലും അവർ അത് പറഞ്ഞില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥകളിലെ കള്ളം അവർ ഉൾക്കൊണ്ടു. അവൻ വാചാലം ആയപ്പോൾ അവർ നിശബ്ദരായി. അവരുടെ നിശബദതയുടെ നെടുവീർപ്പുകൾ അവന്റെ കഥകളിൽ നിഴലിച്ചു. അവന്റെ വീട്ടിൽ പുതിയ കഥകൾ ജനിച്ചു കൊണ്ടേയിരുന്നു. വേരുകളില്ലാത്ത ഓർമകളും നേരുകളിലാത്ത കഥകളുമായി അവൻ കൂട്ടുകാർക്കായി കാത്തു നിന്നു. വിജനമായ വേരുകളും വീഥികളും അവന്റെ മൂകതക്ക് പുതിയ അർഥങ്ങൾ നൽകി.
Saturday, December 30, 2023
ചെറു കഥ : പമ്പരവും ഘടികാരവും
അതൊരു ഞായറാഴ്ചയാണ്. അവൻ ആ ദേവാലയത്തിൽ എത്തിയിട്ട് അധികം നീരമായില്ല. അവൻ മുത്തശ്ശിയുടെ കൂടെ അവിടെ ചെന്നതാണ്. മുത്തശ്ശി അവിടുത്തെ ആൾകൂട്ടത്തിൽ അഭയം പ്രാപിച്ചു. അവൻ അവിടെ ഉള്ള ആൾകൂട്ടത്തിൽ തികച്ചും ഏകനായി. അന്നവിടെ കൂടിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. അവിടെ വാത്സല്യമുള്ള ഒരു മുഖവും ഒരു പുഞ്ചിരിയും അവൻ കണ്ടില്ല. എല്ലാവരും പുകയുന്ന കുതിരിക്കത്തിന്റെ ഗന്ധത്തിൽ, ഭക്തി ഗാനത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു ചേർന്നതായി അവനു തോന്നി. ഏതോ ഭാഷയിൽ ആരാധന. വളരെ പുരാതനമായ ആചാരങ്ങൾ. അതിലും പുരാതനമായ രൂപങ്ങൾ. യന്ത്രങ്ങൾ പോലുളള മനുഷ്യരും മന്ത്രങ്ങൾ പോലുള്ള മാത്രകളും അവനു ഒരിക്കലും മറക്കാത്ത ഓർമയായി. പക്ഷെ അവൻ ചെവി വട്ടം പിടിച്ചു, കണ്ണുകൾ കൂർത്തു ചേർത്തു, ചുണ്ടുകൾ വലിച്ചു മുറുക്കി. അവൻ അവരിലൊരാളായി. ഒരു പമ്പരവും ഘടികാരവും ഒന്ന് ചേരും പോലെ അവനൊരു ബഹുമുഖനായി. മന്ത്രങ്ങൾ അവന്റെ മനസ്സിൽ കൂടു കൂട്ടി. യന്ത്രങ്ങൾ അവന്റെ തലച്ചോറിൽ താളം വെച്ചു. അവൻ അവിടുത്തെ ആരാധന തീർന്നത് അറിഞ്ഞില്ല. അവൻ പുകയുന്ന കുന്തിരിക്കവും ആടുന്ന തലപ്പാവുകളും ഇല്ലാത്ത ഒരു ലോകത്തിലായിരുന്നു. ആ ലോകം അവനു അന്യമായിരുന്നില്ല. അവൻ അവന്റെ വീടും കൂടും ഇല്ലാത്ത കാലത്തേക്കുള്ള ഒരു ചുവടു വെയ്പായിരുന്നു.
Friday, December 29, 2023
ചെറു കഥ : അനന്തരം സമാന്തരം
അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു. അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു. എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ. മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ.
ചെറു കഥ : നിദ്രാ നിബിഡം
ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക് ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക് തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി. ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ. ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു.
Thursday, December 28, 2023
ചെറു കഥ : ചന്ദ്ര ബിംബം
ഇത് ചന്ദ്രനെന്ന ആകാശ ബിംബത്തിന്റെ കഥയാണ്. ഭൂമിയും സൂര്യനും സാക്ഷിയായ ഒരു മായ ജാലത്തിന്റെ കഥ. ചന്ദ്രൻ ബിംബങ്ങളുടെ ഒരു മായാജാലം ആണ്. സ്വയം സൃഷ്ടിച്ച നിഴലുകളുടെ മിഥ്യയിൽ മഥിക്കുന്ന ഒരു ഗോളം. അഗ്നിയും ആഴിയും ഇല്ലാത്ത ഒരു ശൂന്യ കാലത്തിന്റെ മൂകസാക്ഷി. ഒരു വിചിത്രമായ രാത്രിയിൽ ചന്ദ്രന്റെ നൂറായിരം ബിംബങ്ങളിൽ ഒന്ന് ഭൂമിയിൽ എത്തിച്ചേരുന്നു. ഒരു രാത്രിയിൽആയിരങ്ങളിൽ ഒരു ചന്ദ്ര ബിംബം ഭൂമിയിൽ കാവൽ നിന്നു. ആ രാത്രിയിൽ ഒരു കുടുംബം കടൽ തീരത്തു പോയി. അവർക്കു ആ യാത്ര വെറും നേരം പോക്കായിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ ഒരു ഉന്മാദിയായ അതിഥിയും . ആഅതിഥിയുടെ മനസ് തകർന്നടിഞ്ഞ ഒരു ചതുരംഗ കളം പോലെ അതി സങ്കീർണം ആയിരുന്നു. കടലിന്റെ കാലുഷ്യവും കരയുടെ വിജനതയും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒന്നും അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു അവസ്ഥ. ചന്ദ്ര ബിംബവും ഇതേ അവസ്ഥയിലായിരുന്നു. ഭൂമിയുടെ ഓരോ സ്പന്ദനവും ആ ബിംബത്തിനു അന്യമായി തോന്നി. ചന്ദ്ര ബിംബം വെറുതെ സ്പന്ദിച്ചു കൊണ്ടേയിരുന്നു. ഒരു ഉന്മാദിയായ ഘടികാരം പോലെ. ശൂന്യതയിൽ നിന്നും അപരതകളിലേക്കുള്ള ഒരു അപരാഹ്നത്തിന്റെ പ്രയാണം. കാറ്റും കോളും അനസ്യൂതമായ ഒരു പ്രയാണം. അവർ തമ്മിലെ ബന്ധം നാഴികയും നിഴലും പോലെ ആയിരുന്നു. അവർ തമ്മിൽ അളന്നു കൊണ്ടേയിരുന്നു. പരസ്പരം കാവൽ നിക്കുന്നത് പോലെ. ആ രാത്രി മുഴുവനും അവരുടെ തരംഗങ്ങൾ ആ തീരത്തിനെ ഭ്രമിപ്പിച്ചികൊണ്ടേയിരുന്നു. ആ കുടുംബവും സാഗരവും പുതിയ ഒരു ഭാഷക്ക് സാക്ഷിയായി.
Sunday, January 2, 2022
കവിത : ഗന്ധകങ്ങൾ, മാത്രകൾ
മന്ദം, മന്ദം
നിഴലുകൾ പറയുന്നു
ഗന്ധം, ഗന്ധം
നിനവുകൾ നീറുന്നു
വഴികളുടെ വിസ്താരം
വാക്കുകളുടെ മാപിനികൾ
മുറിയുന്ന മുദ്രകൾ
മലരുന്ന മാത്രകൾ
വേഗം വേണം
അതിവേഗം വേണം
വരാത്ത വാതിലുകൾ
വിടരുന്ന വ്യാപങ്ങൾ
Friday, October 10, 2014
Poem: Rip Van Winkle wakes up again!
Time machines everywhere
Numbers dripping blood from everywhere
It is my sweat, sweet sweet and salt salt and saltier blood
that you simply call by the name ‘sweat’
It is a socket to my nervous circuitry
It is a simple sickle in my stomach
Time is dripping away like a bloody whirlpool
You need not be a world bank economist to know
That money circulates in time
How much ever you obfuscate money
How much ever you mystify money
How much ever mask time with data
And use the equations
Time is not money alone
Knowledge is not power alone
There is a world beyond equations
World of inequalities and perturbations
World of irrational imaginations
World of exponential series
World of irregular tropes
World of truncated silhouettes
World of trapezoidal memes
World of memes and nemesis
World of numismatics and bit coins
World of plagiarisms and forgery
World is not a whirlpool alone
It is simply a whirlwind
Can you imagine what will happen?
When Rip Van Winkle wakes up
Only to see that Don Quixote is ruling the roost
And to see the affair between a pelican and an albatross
There are many stories unfolding
In the polynomial times
Time is just a tyrant, in an ocean of solitaires
Sunday, October 5, 2014
A Night after the Neurosis
It was a weird outing in the evening
We saw fuming ashes
We saw failed elephants
We heard the tales of fallen petals
We saw drifting continents of love and lust
It was a quite Sunday morning after a tepid Saturday night
I saw many men sulking under the weight of their own dreams
I heard many women lustfully languishing their tongue twisters
They were all eloquent
They were all spellbound
They were castrated
A Carnival in the oddest of the hours
A Caricature of my self and many other selves
Our pulses were travelling to Venus, Mars and Pluto
We were simmering in the heat of the market mongers
We were boiler plates to the typecasted experiments in human nature
Have you heard about Pavlov
Who embarked on an experiment to create machines in human mindset
Have you learned about Vygotsky
Who smiled at the smiling babies and loved their zones of evolution
Have you wept when Maykovsky shot dead himself
His poetry must have been boiling faster than his heart impulses
When I end up embracing the dichotomies of Mikhail Bakhtin
I know I have become a scoundrel, polyglot, a hedonist, pagan beast
When this hetroglossia unfolds and scarlet fevers engulf the nations
Fear of languages, life and all sort of glass house effects will prevail
Do you know the fissures in your palace
Do you know if it is made of marble, mosaic, or even a piece of pitch blend?
Now I know only about primordial stones and shadows
Who build pyramids and prisons in the middle of stone hinged and laggard society
Who are in multitudes, nameless, nation-less, necro-manic living echoes
I live their turquoise blue rings, silver palms, their mythical fear of tortoises
I dig a grave to heal their zest for anarchy, and to unwound their zeitgeist





