Friday, August 27, 2010

Erasure



A tombstone
Awaiting its pearl
With its salt and saliva
Welcomes red wild roses
And wishes luck
to count down stars


Melting tones
Winter greens
Lush of lust
They were craving for depths
Smelling mud, a skull laughed
If it withers, can life become?


Road taken from calm rails
Unto this last ring of hope
All colours are a hue and tint
But a bliss of fire from far


Never heard of corridors
That lives beyond light
Yet darkness wore shades
Happiness hidden from colours


Sinking sorrow
With a drunken vessel
Still shores loved its senses


Beams so young
clouds so long
They could meet in vapours
Stirring rain
Striking gold
All in a day's harm


Smiling leaves
Embraced the roots
Heart and its wrinkles
Heaps of hopes in hollow


Hands had enough
Harness the mask
Dance to the dusk
Day longs thereafter


Stretches of skin
Marked its white
Fair faces drowned
And lived in nymphs
Loud old voices
Lean line of thought
Tone down mirrors
Open for stillness
Closed this erasure
Away from the seizure


None could erase the epitaph
Though fate was rewritten
In mirage and rage
Infinite stars and finite spans 
They loved this soliloquy 


Long long tentacles 
Craving for dendrites
Made a mirror of seizure
And sleepy monster lied in charm
'Where there is an ill, there is a will'
Unfilled sky thus rained in still
.

Thursday, August 26, 2010

വെള്ളയടിച്ച ഒരു കുഴിമാടം










ഒരു കുഴിമാടം, കുറെ കാഴ്ച ദ്രവ്യങ്ങള്‍
നനവിന്റെ ചേരുവയില്‍ കണ്ണീര്‍ ചുവന്നു
അതിന്‍റെ ആത്മാവിനെ തേടി
പനിനീര്‍ പൂവിതളുകള്‍
അവരതിന്റെ നെറുകയില്‍ ചുംബിച്ചു
മണ്ണിന്‍റെ നെടുകെ ഞരമ്പുകള്‍ തെളിഞ്ഞു

പ്രണയം എല്ലും തോലുമായി, തളിര്‍ത്തു-
രക്തപുഷ്പങ്ങള്‍ ! അവര്‍ നിഴലുകളെ തലോടി
സ്വേദഗ്രന്ഥികളില്‍ ഉഗ്ര താപം
എങ്കിലും പടരുന്ന വരികള്‍
ഇന്നലയുടെ മഴകള്‍ ബാക്കിപത്രങ്ങള്‍
കള്ള കണക്കിന്റെ ഏണിയും പാമ്പും കളികള്‍
തോറ്റങ്ങള്‍ , തെറ്റുകള്‍ , തീരാത്ത തൂണുകള്‍ 
താലത്തില്‍ ശിരസും കുറെ ശരങ്ങളും മാത്രം
വിഷം പുറ്റുകളില്‍ ഉറഞ്ഞുകൂടി
മരുഭൂമിയില്‍ സീല്‍ക്കാരം താരാട്ടായി
ഉഷ്ണ വൃക്ഷങ്ങളില്‍ നിരാശകള്‍ പൂത്തു
സ്വര്‍ഗവാതില്‍ പക്ഷികള്‍ നാടോടിതളര്‍ന്നു
ചിതല്‍ പുറ്റുകള്‍ സ്വര്‍ഗരാജ്യം പുല്‍കി
പണം പ്രിയപ്പെട്ട പിണത്തെ തിരക്കി
ഭാഗ്യം ഒരു നീരാളിയെപ്പോലെ അലഞ്ഞു
ഇടറിയ കാലുകളെ അത് ചുറ്റിവരിഞ്ഞു
അന്ധതയെ വെളിച്ചം തിരിച്ചറിഞ്ഞില്ല
നിലാവിന്റെ വെളിച്ചം കഥകളില്‍
നിലാവിന്റെ നിഴലുകള്‍ തെരുവുകളില്‍
എല്ലാം കാലത്തിന്‍റെ കോമരങ്ങള്‍
കാഴ്ചവെയ്ക്കുന്നു നിലാവിന്റെ നല്ല കയ്യൊപ്പുകള്‍
നിലക്കാത്ത താളത്തില്‍ മുഴങ്ങുന്ന തന്ത്രികള്‍
വില്‍ക്കുന്നു നേരിന്റെ നീറുന്ന ഓര്‍മ്മക്കുറിപ്പുകള്‍
.

Wednesday, August 11, 2010

ഒരു 'ഉപഹാര'സ്മരണ









രു മധ്യാഹ്നത്തിന്റെ നിനവില്‍
അവളെനിക്കു 'രണ്ടാമൂഴം' വച്ച് നീട്ടി
ഒരു പകല്‍ക്കിനാവിന്റെ ഉറക്കച്ചടവില്‍
ഞാനതിന്‍ പുറം ചട്ടയില്‍ തലോടി മയങ്ങി
തെരുവിന്‍റെ ഊഷ്മാവിനെ ഞാന്‍ അറിഞ്ഞില്ല
ഓരങ്ങളിലെ ഉന്മാദ ലഹരിയെ ഞാന്‍ കുറുകെ കടന്നു
ഒരിക്കലും പൂക്കാത്ത ചന്ദന തൈമാവും മധുരം നിനച്ചു

കല്പിത കാലത്തിന്‍റെ പ്രവചനങ്ങള്‍ എന്‍റെ നെറുകയില്‍
ചന്ദ്രബിംബവും ജാലകം ചാരിനിന്നവളും നല്ല മരീചികകള്‍  


വിറയ്ക്കുന്ന എന്‍റെ ചുണ്ടുകള്‍ പ്രണയത്തെ തെറ്റിദ്ധരിച്ചു
ഓളങ്ങളില്‍ നിലയക്കാത്ത കയങ്ങളുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല
ചുവന്ന പുകച്ചുരുളുകളുടെ പോരുളെന്തെന്നു ഇനിയും എനിക്കറിയില്ല
കത്തികരിഞ്ഞ നിലങ്ങളെ സാക്ഷി, ഞാന്‍ അകലങ്ങിളില്‍ ഈര്‍പ്പം നുകര്‍ന്നു
പകര്‍ച്ചപ്പനിയെ പേടിച്ചരണ്ട നാട്ടില്‍ ഞാന്‍ കോമാളിയുടെ ഭാവപകര്‍ച്ച തേടി

ഇനിയൊരിക്കലും വഴാങ്ങാത്ത ഊഴങ്ങളില്‍ ഞാന്‍ ഊഴിയിട്ടു
വഴിയോരങ്ങളിലെ സീല്‍ക്കാരങ്ങളില്‍ വിടരുന്ന പാലപ്പൂക്കളെ ഞാന്‍ കണ്ടില്ല
ഭീമന്‍ വൈദേഹിയെയും പാഞ്ചാലി രാമനെയും അറിഞ്ഞിരുന്നെങ്കില്‍!
വടവൃക്ഷം ബാക്കിയായി, പിന്നെ കുറെ താപസ വാല്മീകങ്ങളും
നിസംഗം, നിശൂന്യം, നിര്‍ലജ്ജം, നിര്‍വ്യാജം നീരദങ്ങളെ ഞാന്‍ പ്രണയിച്ചു

സത്യം അസത്യത്തെ തെടുന്നുവേന്നറിയാന്‍ നന്നേ വൈകി
പിഴക്കാത്ത കണക്കുകളില്‍ അഭിരമിക്കുന്ന കാലങ്ങളെ പഴി പറഞ്ഞു ഞാനും
ഞാനില്ലാത്ത നിലാവും നീര്നായകളും നാല്കവലകളില്‍ നായാടി
ചെമ്പന്‍ പുകച്ചുരുളിന്‍ ധൂമമായി ഞാന്‍ അലിയട്ടെ അക്ഷരച്ചുരളുകളില്‍
വേണ്ട! ബാക്കി വയ്ക്കാന്‍ ഓര്‍മയുടെ അക്ഷയപാത്രങ്ങളൊന്നും തന്നെ